ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനത്തിലെ വിള്ളൽ വ്യക്തം. സീറ്റ് വിഭജനത്തിലുണ്ടാകുന്ന കാലതാമസം കാരണം അസമിൽ അസമിലെ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആംആദ്മി പാർട്ടി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലും തീരുമാനം ആകാത്തതിന് തുടർന്നാണ് തീരുമാനം.
വെറുതെ സംസാരിച്ച് മടുത്തു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണം. ഞങ്ങൾക്ക് സമയമില്ല. ഇന്ന് പ്രഖ്യാപിച്ച മൂന്ന് സീറ്റുകൾ സഖ്യം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എരു സഖ്യത്തിലാണെങ്കിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം സമയവും തന്ത്രവും വിജയമാണ്. സമയം പോയതിനാൽ സീറ്റുകളിൽ പാർട്ടി ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. മാസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ആംആദ്മി പാർട്ടി എംപി സന്ദീപ് പതക് വിമർശിച്ചു.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് നടപടിയെ അംഗീകരിക്കാൻ സാധ്യതയില്ല. നിലവിലെ സീറ്റ് നില അനുസരിച്ച് ബിജെപി 9 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് മൂന്നും, സ്വതന്ത്രൻ ഒരു സീറ്റും നേടി. പ്രതിപക്ഷ സഖ്യത്തിന് എൽക്കുന്ന കനത്ത പ്രഹരമാണ് ഇത്. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ബംഗാളിൽ മമത കോൺഗ്രസിനെ പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു മുൻപ്. പിന്നാലെ പഞ്ചാബിലും സഖ്യത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഏറ്റവും ഒടുക്കമാണ് അസം ആംആദ്മിയുടെ നിലപാട്.