തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ 68-കാരന് കഠിന തടവും പിഴയും വിധിച്ച് കോടതി. കാട്ടാക്കട സ്വദേശി ജോജിയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 32 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 15 മാസം അധിക തടവും പ്രതി അനുഭവിക്കണം.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രതിയുടെ വീട്ടിൽ പാൽ വാങ്ങാൻ പോയിരുന്നു. ഇതിനിടെയാണ് പ്രതി വീടിനുള്ളിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പല തവണ ബലാത്സംഗത്തിനിരയാക്കിയത്. വിവരം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിക്ക് മിഠായി നൽകുമായിരുന്നു.
ഉപദ്രവം കൂടിയതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് മാറനല്ലൂർ പോലീസ്് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.