എറണാകുളം: ക്ഷേമ പെൻഷൻ ലഭിക്കാതായതോടെ വയോധികരാണ് പ്രതിഷേധവുമായി രംഗത്തുവരുന്നത്. ഒരുനേരത്തെ അന്നത്തിന വകയില്ലാതായതോടെ ദയാവധം ചെയ്യണമെന്ന ആവശ്യവുമായി ബോർഡുവച്ചതും കേരളത്തിലെ വയോധിക ദമ്പതിമാരാണ്. ഗതികേടുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയവരെ അധിക്ഷേപിക്കുന്ന നിലപാടാണ് സർക്കാരിന്റെ വിവാദ മന്ത്രി സജി ചെറിയാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന്‍ ഒരു വാർത്താ ചാനലിലോട് ചോദിച്ചത്. കുറുപ്പ്പാലം സ്വദേശി പൊന്നമ്മയ്‌ക്കെതിരെയാണ് മന്ത്രി അധിക്ഷേപവുമായി രംഗത്തുവന്നത്. പരാമർശം പുറത്തുവന്നതോടെ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. നേരത്തെ ഭരണഘടനയെ അധിക്ഷേപിച്ചതിന് സജി ചെറിയാന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. ഇതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്. പിന്നീട് പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് വിട്ടത്. അതേസമയം ധൂർത്തിനും കേന്ദ്രത്ത പഴിക്കുന്ന നിലപാടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.