ന്യൂഡൽഹി: നവ ഭാരതം കെട്ടിപ്പടുക്കാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അഭൂതപൂർവ്വമായ വികസനം കൈവരിക്കുന്നതിനുള്ള അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ഒത്തുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ETB നൗ ഗ്ലോബൽ ഉച്ചകോടിയെ അഭിംസബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കരുത്തുറ്റ ഭാവിക്കായുള്ള അടിത്തറ പാകാൻ അനുയോജ്യമായ സമയമാണിത്. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു ഇടക്കാല ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരതയുള്ളതും തുടർച്ചയുള്ളതുമാണ് അവതരിപ്പിച്ച ബജറ്റ്. മൂന്നാം തവണയും വിജയിച്ച് അധികാരത്തിലേറുമ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഭാരതമല്ല ഇന്നുള്ളത്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ മോദി സർക്കാരിന് സാധിച്ചു. രാഷട്രീയ ലക്ഷ്യങ്ങൾക്ക് പുറമേ ദേശീയ താത്പര്യമുള്ള വിഷയങ്ങളാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുന്നതെന്നും ധവളപത്രത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് മുൻ സർക്കാരിന്റെ കണക്കുകൾ പുറത്തുവിടാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമായിരുന്നുവെന്നും ദേശീയ താത്പര്യം തന്നെ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ന് മുൻപുള്ള നയങ്ങൾ പിന്തുടർന്നിരുന്നെങ്കിൽ രാജ്യം പട്ടിണിയിൽ അകപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ ഭരണ മാതൃക ഒരേ സമയം രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണ്. 20-ാം നൂറ്റാണ്ടിലുണ്ടായിരുന്ന വെല്ലുവിളികൾ, രണ്ടാമത്തേത് 21-ാം നൂറ്റാണ്ടിന്റെ അഭിലാഷങ്ങൾ നിറവേറ്റുക. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്യാൻ സാധിക്കാത്ത നിരവധി കാര്യങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു,