ന്യൂഡൽഹി : മദ്രസകളിൽ മതം മാത്രം പഠിപ്പിക്കാതെ മറ്റ് വിഷയങ്ങളും പഠിപ്പിക്കണമെന്ന് ഇസ്ലാമിക പണ്ഡിതനും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ മൗലാന സജ്ജാദ് നൊമാനി. മദ്രസകളിൽ സംസ്കൃതവും മറ്റ് വിഷയങ്ങളും പഠിപ്പിക്കണം .
സംസ്കൃതത്തിനൊപ്പം ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളും മദ്രസകളിൽ പഠിപ്പിക്കണമെന്ന് നൊമാനി പറഞ്ഞു.
ജ്ഞാൻ വാപി ക്ഷേത്രമടക്കമുള്ള വിഷയങ്ങളിൽ ഇരു വിഭാഗങ്ങളും ചർച്ച ചെയ്ത് തീർപ്പാക്കണം. ക്ഷേത്രക്കാർ പള്ളിക്കാരോട് സംസാരിക്കാത്തതോ പള്ളിക്കാർ ക്ഷേത്രക്കാരോട് സംസാരിക്കാത്തതോ ആയ സാംസ്കാരിക പൈതൃകം ഒരിക്കലും ഉണ്ടായിട്ടില്ല . നിലവിൽ രാജ്യത്ത് വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. അതിൽ ഇരുപക്ഷത്തുമുള്ളവർ കുടുങ്ങിക്കിടക്കുന്നുണ്ട്.
രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ഉലമാക്കൾ ഇതിനകം തന്നെ ജനങ്ങൾക്കിടയിൽ വരേണ്ടതായിരുന്നുവെന്നും മൗലാന നൊമാനി പറഞ്ഞു.