മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പും സ്ക്രൂവും ആക്രിയുമടക്കം മോഷ്ടിച്ച വിറ്റ പ്രതികളെ പിടികൂടി. ട്രോമ്പേ പോലീസാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളാണ് മോഷണ സാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രക്ക് ബുക്ക് ചെയ്തത്. മാൻഖുർദിലെ മഹാരാഷ്‌ട്ര നഗറിലെ സൈറ്റിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്. ഇത് 17 ലക്ഷം രൂപയ്‌ക്കാണ് വിൽപ്പന നടത്തിയത്. അന്ധേരിയിലെ ഡിഎൻ നഗറിനെ മാൻഖുർദിലെ മണ്ഡലെയുമായി ബന്ധിപ്പിക്കുന്ന മെട്രോ 2ബിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
മെട്രോ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന സൂപ്പർവൈസറിന് ഫെബ്രുവരി 14 ന് രാത്രിയാണ് ഇരുമ്പ് ക്ലാമ്പുകളും കമ്പികളും മറ്റ് വസ്തുക്കളും അവശിഷ്ടങ്ങളും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ പോലീസിന് പരാതി നൽകി.
പ്രാഥമിക അന്വേഷണത്തിൽ ചിലർ സാധനങ്ങൾ കടത്താൻ ട്രക്ക് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.പിന്നീട് ഇതിന്റെ സിസിടിടിവ ദൃശ്യങ്ങൾ ശേഖരിച്ചായി അന്വേഷണം. ചില ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. തുടർന്ന് പോലീസ് ട്രക്ക് കണ്ടെത്തി.നാലുപേരെ അറസ്റ്റ് ചെയ്തു.വഹീദ് ഖാൻ (35), ഷബർ ഷെയ്ഖ് (31), വസീമുള്ള ഖാൻ (46) (ഡ്രൈവർ), റാഷിദ് ഖുറേഷി (29) എന്നിവരാണ് പിടിയിലായത് .ഗോവണ്ടി, മാൻഖുർദ് പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.