മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റാമിനുമായി രണ്ട് പേർ പിടിയിലായി. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡും മലപ്പുറം ഐബിയും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ പിടിയിലാവുകയായിരുന്നു.
മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്താംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി, എക്സൈസ് ഡ്രൈവർ പ്രമോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.