കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ്. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തിയ വ്യക്തിയാണ് തോമസ് ഐസക്കെന്നും വോട്ട് ചോദിച്ചെത്തിയാൽ ജനങ്ങൾ വളഞ്ഞിട്ട് അടിക്കുമെന്നും അദ്ദേഹം വിമർശിച്ചു. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. ഇവിടെയുള്ള ജനങ്ങളെ ഇനിയും വഞ്ചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
” ആലപ്പുഴക്കാരനായ ഐസക് എന്തിന് പത്തനംതിട്ടയിൽ മത്സരിക്കണം? കിഫ്ബിയിലൂടെ തട്ടിപ്പ് നടത്തി കേരളത്തെ മൊത്തം കടക്കെണിയിലാക്കിയ വ്യക്തിയാണ് ഐസക്. ഐസക് വോട്ടു ചോദിച്ചിറങ്ങിയാൽ ജനങ്ങൾ വളഞ്ഞിട്ട് തല്ലും. വോട്ട് ചോദിച്ച് ഐസക് ഇവിടേക്ക് വരട്ടെ, ഞാൻ ജയിപ്പിച്ചേക്കാം..”- പിസി ജോർജ് പറഞ്ഞു.
അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. ഇവിടുത്തെ ജനങ്ങളെ ഇനിയും വഞ്ചിക്കാൻ സാധിക്കില്ലെന്ന് പിസി ജോർജ് പറഞ്ഞു. പത്തനംതിട്ടയുടെ സിറ്റിംഗ് എംപിയും കോൺഗ്രസ് നേതാവുമായ ആന്റോ ആന്റണിയെയും പിസി ജോർജ് വിമർശിച്ചിരുന്നു.