ലക്നൗ : കുടുംബത്തെ മറന്ന് മദ്രസ അദ്ധ്യാപകനൊപ്പം ഒളിച്ചോടി യുവതി . ലക്നൗവിലെ മലിഹാബാദ് മദ്രസയിലെ അദ്ധ്യാപകനായ മൗലാന അബേദിനൊപ്പമാണ് യുവതി ഒളിച്ചോടിയത് . എന്നാൽ അതിനു പിന്നാലെ അബേദ് യുവതിയുടെ എട്ട് വയസുകാരിയായ മകളെയും പീഡനത്തിനിരയാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മൗലാനയെയും , കുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു .
മകളെ പീഡിപ്പിച്ചതും യുവതിയുടെ അറിവോടെയാണെന്നാണ് സൂചന. അതേസമയം, ആബേദിന്റെ സഹോദരൻ അർഷാദ് ഒളിവിലാണ്. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടിയുടെ പിതാവ് പ്രവാസിയാണ് . ഇത്തവണ നാട്ടിൽ നിന്ന് വിദേശത്തേയ്ക്ക് പോകുന്നതിന് മുമ്പ്, മകളെ വീട്ടിൽ നിന്ന് അൽപ്പം അകലെ ന്യൂ ഹൈദർഗഞ്ച് ഏരിയയിലുള്ള ഇസ്ലാമിയ ഷംസുൽ ഉലൂം മദ്രസയിൽ ചേർത്തു .ഈ മദ്രസയിലെ അദ്ധ്യാപകനായിരുന്നു മൗലാന അബേദിൻ . കുറച്ചു കഴിഞ്ഞപ്പോൾ അബേദും പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ അമ്മ മൗലാനയുടെ കൂടെ താമസം തുടങ്ങി. പിന്നീട് യുവതി മകളെ മദ്രസ ഹോസ്റ്റലിലേക്ക് മാറ്റി.
ഇവിടെ വെച്ച് മൗലാന കുട്ടിയെ പലതവണ പീഡിപ്പിച്ചു . കുട്ടി ഇക്കാര്യങ്ങളെല്ലാം അമ്മയോട് പറയുമ്പോൾ അമ്മ തല്ലുമായിരുന്നു. . ഏറെ നാളുകൾക്ക് ശേഷം പിതാവ് ഒമാനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ മകൾ സംഭവങ്ങൾ പറയുകയായിരുന്നു .ഇതോടൊപ്പം പെൺകുട്ടിയുടെ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൗലാനയുടെ സഹോദരങ്ങളായ അലീം, ഷാലിം, ഷമീം, ഹമീം, ഷാദ് എന്നിവരെയും പോലീസ് പ്രതികളാക്കിയിട്ടുണ്ട്.