അമേത്തി : പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ മസ്ജിദ് ഇമാം അറസ്റ്റിൽ .അമേഠിയിലെ ജെയ്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . മൊസാംഗഞ്ച് ഗ്രാമത്തിലെ പള്ളിയിൽ ഏകദേശം 7 വർഷത്തോളമായുള്ള മൗലാനയ്‌ക്കെതിരെയാണ് പരാതി . പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഇയാൾ സ്ഥിരമായി മസ്ജിദിൽ കർമ്മങ്ങൾ ചെയ്യാറുണ്ടായിരുന്നു . എന്നാൽ സംശയമുള്ള നാട്ടുകാർ സദാസമയവും മൗലാനയെ നിരീക്ഷിച്ചിരുന്നു.
ഇതിനിടെയാണ് രണ്ട് ദിവസം മുൻപ് രാത്രിയോടെ മൗലാനയുടെ മുറിയിലേയ്‌ക്ക് പെൺകുട്ടി പ്രവേശിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടത് . തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി . വാതിൽ പൊളിച്ച് അകത്തു കയറിയ നാട്ടുകാർ ഇരുവരെയും ആക്ഷേപകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു . വിഷയം അവസാനിപ്പിക്കാൻ മൗലാന അഭ്യർത്ഥിച്ചെങ്കിലും ഗ്രാമവാസികൾ സമ്മതിച്ചില്ല. തുടർന്ന് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പട്രോളിങ്ങ് പോലീസ് സംഘം പള്ളിക്ക് സമീപം എത്തി മൗലാനയെ പിടികൂടി. 18 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിളിച്ച് മകളെ അവർക്ക് കൈമാറി. ലക്ഷക്കണക്കിന് രൂപയാണ് മൗലാന തന്റെ ആഡംബരത്തിനായി ചിലവഴിച്ചിരുന്നതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു.
ഭൂതോച്ചാടനത്തിന്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിച്ച കേസിൽ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ, ഇമാം സാദിഖ് ഖാനെതിരെ പോലീസ് കേസെടുത്തു . തോർവ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച വീട് മതപരമായ ആരാധനാലയമാക്കി മാറ്റിയെന്നാണ് സാദിഖ് ഖാനെതിരായ ആരോപണം.