വിവാഹേതര ബന്ധം സംശയിച്ച് ഗർഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ്. തന്റെ അനിയനുമായി ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞായിരുന്നു അരുംകൊല. സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സഹറാൻപൂരിലാണ് നടുക്കുന്ന സംഭവങ്ങൾ. രാവിലെ 8.30-9നും മദ്ധ്യേയായിരുന്നു എ.ടി.എം കൗണ്ടറിലെ കൊലപാതകം.
യുവതി ചോരയിൽ കുളിച്ചു കിടക്കുന്ന ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡയയിൽ പ്രചരിച്ചു. കുഞ്ഞ് സഹോദരന്റേതാണെന്ന് പറഞ്ഞാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്നാണ് സൂചന. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ പാഞ്ഞെത്തി സഹോദരന് നേരെ വെടിയുതിർത്തെങ്കിലും ഇയാൾ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസെത്തി യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി വ്യാപക പരിശോധന ആരംഭിച്ചു.
അഞ്ചുവർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് സൂചന. അടുത്തിടെ സംശയത്തിന്റെ പേരിൽ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ആലിയ പിതാവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ സീഷാൻ എത്തിയാണ് ആലിയയെ എടിഎമ്മിൽ കൊണ്ടുവന്നത്. പണം എടുക്കുന്നതിനിടെ പിന്നിൽ നിന്ന് വെടിവയ്‌ക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. യുവതി ഗർഭിണി ആണോ അല്ലയോ എന്നകാര്യം മെഡിക്കൽ റിപ്പോർട്ട് വന്ന ശേഷമേ സ്ഥിരീകരിക്കാനാകൂയെന്നും അവർ വ്യക്തമാക്കി.