ജയ്പൂർ : 47 വർഷമായി അടച്ചു പൂട്ടി കിടക്കുന്ന ദിലാവർ ഭിൽവാരയിലെ ചരിത്രപ്രസിദ്ധമായ ദേവനാരായണ ക്ഷേത്രം തുറന്ന് ആരാധന നടത്താൻ അനുവദിക്കുമെന്ന് രാജസ്ഥാൻ സർക്കാർ. മന്ത്രി മദൻ ദിലാവറാണ് ഇക്കാര്യം പറഞ്ഞത് .
ജയ്പൂരിലെ പിങ്ക് സിറ്റി പ്രസ് ക്ലബിൽ 143-ാമത് വിജയ് സിംഗ് പതിക് ജയന്തി ആഘോഷിക്കുകയായിരുന്നു മദൻ ദിലാവർ .“ഭഗവാൻ ദേവനാരായണ ക്ഷേത്രത്തിൽ നടക്കുന്ന ഭജൻ കീർത്തനത്തിൽ ചിലർക്ക് പ്രശ്‌നങ്ങൾ ഉണ്ടായതിനാലാണ് പൂട്ടിയത്. അത്തരമൊരു സാഹചര്യത്തിൽ, അന്നത്തെ സർക്കാർ പ്രീണന തന്ത്രങ്ങൾ പ്രയോഗിക്കുകയും ക്ഷേത്രം അടച്ചുപൂട്ടുകയും ചെയ്തു, 1977 മുതൽ ക്ഷേത്രം പൂട്ടിക്കിടക്കുകയാണ്. ഭാരതീയ ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വന്നാൽ ക്ഷേത്രം തുറക്കുമെന്ന് ഗോപാൽ ഗുർജറിന്റെ കുടുംബാംഗങ്ങളോട് ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുമായി ചർച്ച നടത്തിയിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ശുഭമുഹൂർത്തം വരുമ്പോൾ, മണ്ഡലിലെ ഭഗവാൻ ദേവനാരായണ ക്ഷേത്രം തുറക്കും,” മന്ത്രി വ്യക്തമാക്കി.
ഇത് വലിയ പ്രഖ്യാപനമാണെന്നാണ് പഠിക് സേന സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഗോപാൽ സിംഗ് ഗുർജാർ ബസ്സി പറഞ്ഞത് . 1977ൽ കോടതി ഉത്തരവുപ്രകാരം സീൽ ചെയ്യുകയും താക്കോൽ മാണ്ടൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്ത ദേവനാരായണ ക്ഷേത്രത്തിന്റെ പൂട്ട് തുറക്കണമെന്ന് വർഷങ്ങളായി ആവശ്യമുയർന്നിരുന്നു . ക്ഷേത്ര വളപ്പിൽ ഇതര മതസ്ഥർ അവകാശപ്പെടുന്ന ഒരു നിർമിതി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഈ സ്ഥലം മീത്തു ഷാ ഫക്കീറിൻ്റേതാണെന്ന് മുസ്ലീങ്ങൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം പൂട്ടിയത്. 1977 മുതൽ കേസ് സബ് ജുഡീഷ്യൽ കോടതിയിലാണ് . അതിനുശേഷം ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന രാജസ്ഥാനിലെ ഒരു നാടോടി ദൈവമായ ദേവനാരായണനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
2022-ൽ, ക്ഷേത്രം ഭക്തർക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗുർജറുകൾ ഉൾപ്പെടെയുള്ള പ്രാദേശിക ഹിന്ദുക്കൾ 17 കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച് നടത്തി. 2022 മാർച്ച് 14-ന് നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ ദീപക്പുരി, മലശേരിയിലെ പൂജാരി ഹേംരാജ് പോസ്വാൾ, ദേവനാരായണൻ സംഘർഷ് സമിതി കൺവീനർ ഉദയ്‌ലാൽ ഭദാന എന്നിവർ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.