തിരുവനന്തപുരം: സർവ്വകലാശാലകളിലെ ചാൻസലർ പ്രാധാന്യം ഇല്ലാതാക്കാൻ ശ്രമിച്ച സർക്കാർ നീക്കത്തിന് തിരിച്ചടി. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്‌ട്രപതി തടഞ്ഞുവച്ചത്. ഗവർണറെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ ഉൾപ്പെടെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്‌ക്കുന്ന ബിൽ, സാങ്കേതിക സർവ്വകലാശാല ഭേദഗതി ബിൽ, എന്നിവയാണ് തടഞ്ഞുവച്ചത്. രാജ്ഭവനാണ് ബില്ലുകൾ തടഞ്ഞുവച്ചിരിക്കുന്ന കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ലോകായുക്താ ബില്ലിന് മാത്രമാണ് രാഷ്‌ട്രപതിയുടെ അനുമതിയുള്ളത്. 7 ബില്ലുകളാണ് ഗവർണർ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.