തൃശൂർ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് ബിഷപ്പ് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യജീവന് സംരക്ഷണമൊരുക്കാൻ കഴിയും വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. തമിഴ്നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത് സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകണം. കർഷകരുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാകുമെന്നും താമരശേരി ബിഷപ്പ് പറഞ്ഞു.