'ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു, പലപ്പോഴും മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്'; ജനംടിവിയോട് തുറന്നുപറഞ്ഞ് പദ്മജ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു, പലപ്പോഴും മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്’; ജനംടിവിയോട് തുറന്നുപറഞ്ഞ് പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 03:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അപമാനം സഹിച്ചാണ് കോൺഗ്രസിൽ തുടർന്നു പോയിരുന്നതെന്ന് പദ്മജാ വേണുഗോപാൽ. കോൺഗ്രസ് പാർട്ടി വിടാനുള്ള പ്രധാന കാരണം കെ. മുരളീധരൻ തന്നെയാണെന്നും പദ്മജ പറഞ്ഞു. അസുഖ ബാധിതയായിരുന്ന സമയങ്ങളിൽ രോഗ വിവരങ്ങൾ കെ. മുരളീധരനായി പങ്കുവച്ചിട്ടുണ്ടെങ്കിലും പാർട്ടിയിൽ സജീവമാകുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പദ്മജ വ്യക്തമാക്കി. ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും അംഗത്വം എടുത്ത് തിരച്ചെത്തിയ ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പദ്മജാ വേണുഗോപാൽ.

” കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്താണ് രോഗങ്ങൾ വന്നത്. അത് എന്നെ ശാരീരികമായി ഒരുപാട് തളർത്തിയിരുന്നു. രോഗ വിവരങ്ങൾ ചേട്ടനുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും മുരളി ചേട്ടന് അറിയാം. എന്നിട്ടും അദ്ദേഹം ഞാൻ രാഷ്‌ട്രീയത്തിൽ വർക്ക് ഫ്രം ഹോമായാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു. സഹോദരി എന്ന ബന്ധം അവസാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എൻസിപിയിലും മറ്റും പോയപ്പോഴും ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായിട്ടു തന്നെയാണ് കണ്ടിരുന്നത്. എന്നോട് പാർട്ടി വിട്ടോളൂവെന്ന് ഉപദേശിച്ചതും ചേട്ടൻ തന്നെയാണ്. അദ്ദേഹം ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മനസില്ലാ മനസോടെയെങ്കിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി എനിക്കതിന് സാധിക്കില്ല”.- പദ്മജാ വേണു ഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിനെ കൈപിടിച്ച് ഉയർത്തിയത് അച്ഛൻ കരുണാകരനാണ്. അദ്ദേഹം എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടപ്പെട്ട മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയും വിശ്വാസവും മറ്റു മതക്കാരെ അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് ചില വിശ്വാസങ്ങൾ മാത്രം അരോചകത്തോടെയാണ് സമൂഹം നോക്കി കാണുന്നതെന്ന് പദ്മജ പറഞ്ഞു. ചന്ദനക്കുറി തൊടാൻ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും എന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് കാരണം പേടിച്ച് താൻ ചന്ദനക്കുറി തൊടുന്നത് ഒഴിവാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

”ചന്ദനക്കുറി തൊട്ടാൽ പാർട്ടിയിലുള്ളവർ പോലും മുഖത്തേക്ക് തുറിച്ച് നോക്കുമായിരുന്നു. അപ്പോൾ ഇത് തുടച്ചു കളയേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്നാൽ ഇനി എല്ലാ വിഭാഗത്തിനൊപ്പവും ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്കുണ്ട്. എന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് മറ്റു വിഭാഗക്കാർക്കും വേണ്ടി ബിജെപിക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിക്കും.”- പദ്മജ പറഞ്ഞു.

അടുത്ത് കാലത്ത് വാരാണസിയിൽ പോയിട്ടുണ്ടായിരുന്നു. അവിടെ ന്യൂനപക്ഷ വിഭാഗക്കാരാണ് കൂടുതലായി ബിജെപിയ്‌ക്കൊപ്പം നിന്നിരുന്നത്. ബ്രാഹ്‌മണരും മുസ്ലീമുകളും പരസ്പരം ഒത്തുചേർന്നാണ് അവിടെ പ്രവർത്തിക്കുന്നത്. അവർക്കവിടെ ശക്തനായ ഒരു നേതാവുണ്ടെന്നുള്ളതാണ് ഇതിന് കാരണമെന്നും പദ്മജ പറഞ്ഞു.

Tags: BJPPathmaja Venugopal
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies