ചെന്നൈ: സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് യൂട്യൂബ് ചാനലിന് മദ്രാസ് ഹൈക്കോടതി ഒരു കോടി രൂപ പിഴ ചുമത്തി. കറുപ്പർ കൂട്ടം എന്ന ചാനലിനാണ് പിഴ ചുമത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രചാരണങ്ങൾക്ക് കടുത്ത താക്കീതാവുകയാണ് കോടതി വിധി.
സാത്താൻകുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് സേവാഭാരതിയെ നിന്ദിക്കുന്ന തരത്തിലുള്ള വീഡിയോ കറുപ്പർ കൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. സംഘടനയ്‌ക്ക് വേണ്ടി പ്രസിഡൻറ് റബു മനോഹറാണ് കോടതിയെ സമീപിച്ചത്. യൂട്യൂബ് ചാനൽ സംപ്രേക്ഷണം ചെയ്ത വീഡിയോ നീക്കം ചെയ്യണമെന്നും മാനനഷ്ടമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. 2020-ൽ ലാണ് ഹർജി ഫയൽ ചെയ്തത്. വീഡിയോയുടെ അപകീർത്തികരമായ സ്വഭാവം അംഗീകരിച്ച കോടതി, സേവാഭാരതിയുടെ അവകാശവാദങ്ങൾ അംഗീകരിക്കുകയും ചാനലിന് പിഴ ചുമത്തുകയും ചെയ്തു.
2020 ജൂലൈ ആദ്യ വാരത്തിലാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അപകീർത്തീപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്. സേവാഭാരതി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ യൂട്യൂബ് ചാനലായ കറുപ്പർ കൂട്ടത്തിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.