ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ പ്രതീക്ഷയും സന്തോഷവും പ്രകടിപ്പിച്ച് ഡൽഹിയിൽ താമസിക്കുന്ന പാകിസ്താൻ ഹിന്ദു അഭയാർഥികൾ . “ഞങ്ങൾ ഒടുവിൽ ഇന്ത്യൻ പൗരന്മാർ എന്ന് വിളിക്കപ്പെടും എന്നതിൽ സന്തോഷിക്കുന്നു.“ എന്നാണ് ഇതിനെ കുറിച്ച് അവർ പ്രതികരിച്ചത് .
പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
സമുദായത്തിൽ നിന്നുള്ള 500 ഓളം പേർക്ക് ഇനി പൗരത്വം ലഭിക്കുമെന്നാണ് ഡൽഹിയിലെ പാക് ഹിന്ദു അഭയാർത്ഥി സമൂഹത്തിന്റെ തലവനായി കണക്കാക്കപ്പെടുന്ന ധരംവീർ സോളങ്കി പറയുന്നത് . “ഞാനും എന്റെ കുടുംബവും ഇപ്പോൾ ഒരു ദശാബ്ദത്തിലേറെയായി ഇതിനായി കാത്തിരിക്കുകയാണ്. ഞങ്ങളെ പോലെ കാത്തിരിക്കുന്നവർ ഏറെയുണ്ട് . ഒടുവിൽ ഞങ്ങൾ ഇന്ത്യൻ പൗരന്മാർ എന്ന് വിളിക്കപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 2013-ൽ എന്റെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്,” സോളങ്കി പറഞ്ഞു.
“ഞങ്ങളുടെ ചുമലിൽ നിന്ന് ഒരു വലിയ ഭാരം നീങ്ങിയതായി തോന്നുന്നു. ഈ നിയമം നടപ്പിലാക്കുന്നതോടെ ഇവിടെ താമസിക്കുന്ന 500 ഓളം പാക് ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് പൗരത്വം ലഭിക്കും,” സോളങ്കി പറഞ്ഞു.പൗരത്വ ഭേദഗതി നിയമം നടപ്പിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.















