ന്യൂഡൽഹി : പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ . നിയമം മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എസ് ഡി പി ഐ . സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും , സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് എസ് ഡി പി ഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറയുന്നത് .
പാകിസ്താന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ ഡൽഹിയിൽ താമസിക്കുന്ന പാകിസ്താൻ ഹിന്ദു അഭയാർഥികളടക്കം പ്രതീക്ഷയും സന്തോഷവും പ്രകടിപ്പിക്കുകയാണ് .