ജയ്പൂർ: പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത് അജ്മീർ ഗദ്ദി നാഷിൻ-ദർഗ ഷെറിഫ് ഹാജി സയ്യിദ് സൽമാൻ ചിഷ്തി. ഇന്ത്യക്കാരുടെ പൗരത്വം ഇല്ലാതാക്കുമെന്ന വാദം തെറ്റാണെന്നും അത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി ഭാരതത്തിൽ അഭയാർത്ഥിയായി താമസിക്കുന്നവർക്കും അയൽ രാജ്യങ്ങളിൽ നിന്നും മതപീഡനം ഏറ്റുവാങ്ങിയവർക്കും പൗരത്വം നൽകാനുള്ള നിയമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഒരു ഇന്ത്യക്കാരന്റെയും പൗരത്വം കവർന്നെടുക്കാനുള്ളതല്ല. സിഎഎ ഏതെങ്കിലും ഇന്ത്യാക്കാരന്റെ പൗരത്വം എടുത്തുകളയുമെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏറെ നാളായി ഭാരതത്തിൽ അഭയാർത്ഥിയായി താമസിക്കുന്നവർക്കും അയൽരാജ്യങ്ങളിൽ മതപീഡനം അനുഭവിക്കേണ്ടി വന്ന ന്യൂനപക്ഷങ്ങൾക്കും പൗരത്വം നൽകുന്ന നടപടിയാണിത്.- ഹാജി സയ്യിദ് സൽമാൻ ചിഷ്തി പറഞ്ഞു.
പൗരത്വ ഭേദഗതിയെ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ വ്യപകമായി കുപ്രചാരണം അഴിച്ചുവിടുന്നതിനിടെയാണ് മുസ്ലീം പണ്ഡിതന്റെ വാക്കുകൾ. കേരളം, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങൾ മുസ്ലീം സമൂഹത്തിന്റെ വോട്ടിന് വേണ്ടി തെറ്റിധാരണപരമായ ആരോപണങ്ങളാണ് ഉന്നയിച്ചു വരുന്നത്. അതേസമയം, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മത പീഡനം അനുഭവിക്കേണ്ടിവന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള നിയമമാണ് ഇത്.