ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ടിൽ കൊറിയൻ താരത്തോട് തോറ്റ് പുറത്തായി പി.വി സിന്ധു. കൊറിയയുടെ ആൻ സെ യങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. ഇത് തുടർച്ചയായ ഏഴാം തവണയാണ് ഇന്ത്യൻ താരങ്ങൾ ആൻ സെ യങ്ങിനോട് പരാജയപ്പെടുന്നത്.
രണ്ടു ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു, ലോക ഒന്നാം നമ്പർ താരത്തിനെ നന്നായി തുടങ്ങിയെങ്കിലും തുടരെ തുടരെയുള്ള പിഴവുകൾ വരുത്തിയതോടെ കളി കൈവിട്ടു. 42 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 11-21എന്ന സ്കോറിനാണ് സിന്ധു അടിയറവ് പറഞ്ഞത്.
ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ കൊറിയൻ താരമായ ആൻ സെ യങ് മലേഷ്യയിലും ഫ്രാൻസിലും വിജയത്തോടെയാണ് സീസണ് തുടക്കമിട്ടത്. ഇടത് കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിന്ധു ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.