ബെംഗളൂരു: അനധികൃതമായ പ്രവർത്തിക്കുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ദേശീയ ബാലവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയ്‌ക്കും സംഘത്തിനുമെതിരെ കയ്യേറ്റത്തിന് ശ്രമം. ബെംഗളൂരുവിൽ 20 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് എത്തിയത്. വിവാഹത്തിന്റെ പേരിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് സ്ഥാപനത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പ്രിയങ്ക് കനൂംഗോ പറഞ്ഞു. അനാഥാലയത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ജനലുകൾ ഇല്ലാത്ത കുടുസ്സുമുറിയിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും നൽകിയിരുന്നില്ല. സ്ഥാപനത്തിലേക്ക് എത്തുന്നതിന് മുൻപ് തങ്ങൾ സ്കൂളിൽ പോയിരുന്നതായി പെൺകുട്ടികൾ പ്രിയങ്ക് കനൂംഗയോട് വെളിപ്പെടുത്തി. സ്ഥാപനത്തിന്റെ നടത്തിപ്പ് കാരിയായ സൽമയ്‌ക്ക് ഗൾഫ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും വിവാഹത്തിന്റെ മറവിൽ പെൺകുട്ടികളെ ഇവിടെ നിന്ന് റിക്രൂട്ട് ചെയ്യുന്നതായും അവർ വനിത കൗൺസിലർമാരോട് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഇത്തരം കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ സൽമയും സൂപ്പർവൈസർ ഷമീറും അടങ്ങുന്ന സംഘം പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി അംഗങ്ങളെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കമ്മീഷൻ ബെംഗളൂരുവിലെ സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയതു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് സാമ്പിഗെഹള്ളി പോലീസും അറിയിച്ചു.
आज कर्नाटक के बंगलुरु में एक अवैध यतीमख़ाने का निरीक्षण करने के दौरान चौकाने वाली जानकारी सामने आयी है।
– यहाँ 20 लड़कियाँ थीं जिनमें से अनाथ बच्चियाँ भी हैं।
– बच्चियों को स्कूल नहीं भेजा जाता है,पूरे बाल गृह में भी खिड़की या रोशनदान नहीं है,लड़कियों को एकदम क़ैद कर के रखा गया… pic.twitter.com/fPKLhW4W57— प्रियंक कानूनगो Priyank Kanoongo (मोदी का परिवार) (@KanoongoPriyank) March 15, 2024
ബെംഗളൂരുവിലെ അമർജ്യോതി ലെഔട്ടിലെ അശ്വത് നഗറിലാണ് അനധികൃത അനാഥാലം പ്രവർത്തിച്ചിരുന്നതെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു. 20 പെൺകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. അവരിൽ ചിലർ അനാഥരും മറ്റ് കുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അവിടെ എത്തിപ്പെട്ടതുമാണ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. വനിതാ കൗൺസിലർ പെൺകുട്ടികളുമായി ആശയവിനിമയം നടത്തി. വിവാഹത്തിന്റെ മറവിൽ പെൺകുട്ടികളെ കുവൈറ്റിലേക്ക് അയക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ് പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.