മുംബൈ: വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച ജോലിക്കാരൻ പോലീസ് പിടിയിൽ. ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്. ജുഹു കുഞ്ച്ബാലയിലെ അശോക് മേത്ത (81) ആണ് ഗുരുതരമായി പരിക്കേറ്റത്. ബദ്ലാപൂർ സ്വദേശിയായ അങ്കിത് പാട്ടീലാണ് പ്രതി. മേത്തയെ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതിന് ശേഷം തല ചുമരിൽ ഇടിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് 1.25 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി രക്ഷപെടുകയുമായിരുന്നു ഇയാൾ.
ഉച്ചയുറക്കത്തിനെയാണ് സംഭവം മാർച്ച് 14ന് 12:30ന് ബെഡ് റൂമിൽ ഉറങ്ങിക്കിടക്കവെയാണ് മേത്തയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. 10ഗ്രാം സ്വർണ്ണ ചെയിനനും 15 ഗ്രാം സ്വർണ്ണ വളകളും ഉൾപ്പടെ 1.25 ലക്ഷം രൂപയുടെ വസ്തുക്കൾ പ്രതി മോഷ്ടിച്ചത്.
പിഐ താനാജി ഖാഡെ, എപിഐ രഞ്ജീത് ചവാൻ, എപിഐ ഗണേഷ് ജെയിൻ, പിഎസ്ഐ തോഡങ്കർ, കോൺസ്റ്റബിൾമാരായ ഗജാനൻ പാട്ടീൽ, ഘാഡിഗോങ്കർ, സിദ്ധപ്പ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പാട്ടീലിനെ ഗ്രാന്റ് റോഡ് ഏരിയയിലെ ന്യൂമെട്രോ ഗസ്റ്റ് ഹൗസിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.