മുംബൈ: പ്രശസ്തമായ ജുഹു ബീച്ചിനോട് ചേർന്നുള്ള കളക്ടറുടെ ഉടമസ്ഥതയിലുള്ള എട്ട് ഉദ്യാനങ്ങളുടെ പരിപാലനം ഏറ്റെടുത്ത് ബിഎംസി. പൂർണമായും നവീകരിച്ച പൂന്തോട്ടങ്ങളിൽ ഗാന്ധിഗ്രാം ഗാർഡൻ, കോസ്റ്റൽ ഗാർഡൻ, ബിർള ഗാർഡൻ, നിപോൺ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. നേരത്തെ ഇതിൽ നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ് പരിപാലിച്ചിരുന്നത്.
ഉദ്യാനങ്ങളുടെ പരിപാലനം ബിഎംസി ഏറ്റെടുത്ത നീക്കത്തെ ജനങ്ങൾ സ്വാഗതം ചെയ്തു. പ്രവേശനം ഉറപ്പാക്കുകയും നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ഉദ്യാനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും ദയനീയാവസ്ഥയെക്കുറിച്ചും നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ജുഹു സിറ്റിസൺസ് വെൽഫെയർ ഗ്രൂപ്പിന്റെ സെക്രട്ടറി നിധി ചതുർവേദി ഇതിനെതിരെ കോടതിയിൽ പരാതി നൽകുന്നതായും സൂചനയുണ്ട്.