പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പി.എം ഷഹബാസ് ഷെരീഫ് സംസാരിക്കണമെന്ന് മുൻ താരം സഹീർ അബ്ബാസ്. നിലവിലെ സാഹചര്യങ്ങൾ പാകിസ്താൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്താവുന്ന നിലയിലാണ്. സ്പോർട്സ് നൗവിന് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.
‘പാക്സിതാൻ താരങ്ങക്ക് ഐപിഎൽ കളിക്കാനായാൽ. ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനെത്തും. ഇന്ത്യ പാകിസ്താനിൽ എത്തിയിട്ട് വർഷങ്ങളായി. ഇന്ത്യക്ക് ആതിഥ്യമരുളാൻ പാകിസ്താൻ ആരാധകർക്ക് സന്തോഷമേയുണ്ടാകൂ. നേരത്തെയും ഇന്ത്യക്ക് മികച്ച സ്വീകരണമാണ് പാകിസ്താൻ നൽകിയത്. ഇരുരാജ്യങ്ങളും ചർച്ച ചെയ്താൽ അത് ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് ഗുണം ചെയ്യും. പാകിസ്താൻ ഐപിഎൽ കളിക്കുന്ന ദിവസം അകലെയല്ല”–അബ്ബാസ് പറഞ്ഞു.
2008ൽ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണൽ മാത്രമാണ് പാകിസ്താൻ താരങ്ങൾ ഐപിഎൽ കളിച്ചിട്ടുള്ളത്. പിന്നീട് പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെ ഭീകരവാദം പ്രവർത്തനങ്ങൾ ശക്തമായതോടെ പാകിസ്താൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കുകയായിരുന്നു. 2025 ൽ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇതിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. 2013ന് ശേഷം ഇന്ത്യയും പാകിസ്താനും പരമ്പര കളിച്ചിട്ടില്ല. എന്നാൽ 2016 ടി20, 2023 ഏകദിന ലോകകപ്പുകൾക്ക് പാകിസ്താൻ ടീം ഇന്ത്യയിലെത്തിയിരുന്നു. സമ്മർദ്ദം വിലപോവില്ലെന്ന് കണ്ടതോടെയാണ് പാക് ടീം ടൂർണമെന്റിനെത്തിയത്.