ഓൺലൈൻ ചെസ് കളിച്ചും കമ്പ്യൂട്ടർ നിയന്ത്രിച്ചതും ന്യൂറലിങ്കിന്റെ ആദ്യ രോഗി ചരിത്രത്തിലിടം നേടി. തലച്ചോറിന്റെ ചിന്തകൾ കൊണ്ടുമാത്രമാണ് ഇവ രണ്ടും സാദ്ധ്യമാക്കാൻ നോളണ്ട് ആർബോ എന്ന 29-കാരന് കഴിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ ഇലോൺ മസ്കിന്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ട്അപ് കമ്പനിയായ ന്യൂറാലിങ്ക് പങ്കുവച്ചിരുന്നു.
ഡൈവിംഗിനിടെ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്ന രോഗിയാണ് നോളണ്ട്. യുവാവ് ചിന്തകളിലൂടെ മൗസും പോയിന്റർ ചലിപ്പിക്കുന്നതും ഓൺ ലൈൻസ് ചെസ് കളിക്കുന്നതുമാണ് ന്യൂറാലിങ്ക് പുറത്തുവിട്ട വീഡിയോയിലുള്ളത്. ടെലിപ്പതി എന്ന ചിപ്പാണ് നോളണ്ടിന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്.
മനുഷ്യമസ്തിഷ്കത്തെ കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫേസ് എന്ന ആശയമാണ് യാഥാർത്ഥ്യമായത്. വയർലെസ് ചിപ്പുവഴി ചിന്തകൾ കൊണ്ടു മാത്രമാണ് കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നോളണ്ടിന് കഴിഞ്ഞത്.
കഴിഞ്ഞ വർഷം മേയിലാണ് പരീക്ഷണം മനുഷ്യനിൽ നടത്താൻ ന്യൂറോലിങ്കിന് അനുമതി ലഭിച്ചത്. ജനുവരിയിലാണ് ഒരു രോഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി ചിപ്പ് ഘടിപ്പിച്ചത്. ശാസ്ത്രലോകത്തെ പുതിയ പരീക്ഷണ വിജയം ശരീരം തളർന്ന രോഗികൾക്ക് പുതു വെളിച്ചമേകും.