കൊച്ചി: മാസപ്പടി കേസിൽ ഇഡി പ്രഥമ വിവര റിപ്പോർട്ട് (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ഫയൽ ചെയ്തു. ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ കേസിൽ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. കടന്നിരിക്കുകയാണ്. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും ഇഡി അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.
എസ്എഫ്ഐഒയുടെ അന്വേഷണം പുരോഗമിക്കെ ശേഖരിച്ച വിവരങ്ങളനുസരിച്ച് മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമായതോടെയാണ് ഇഡി അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. നേരത്തെ ആദായ നികുതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അതിന് ശേഷം എസ്എഫ്ഐഒ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിന് ശേഷം എസ്എഫ്ഐഒ – അതിന് ശേഷം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വിശദമായ അന്വേഷണം നടത്തുന്നതിനായി ഇഡി പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ എസ്എഫ്ഐഒ കേസിൽ നടത്തിയ അന്വേഷണത്തിന് സമാനമായി ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം