വയനാട്: മലപ്പുറം-വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പരപ്പൻപാറ കോളനി നിവാസി മിനിയാണ് മരിച്ചത്. വനത്തിൽ തേനെടുക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. കോളനിയിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള വനത്തിൽ വച്ചായിരുന്നു ആക്രമണം നടന്നത്.
വനവിഭവങ്ങൾ ശേഖരിക്കാനായി മിനിയും ഭർത്താവ് സുരേഷും വനത്തിനുള്ളിൽ പ്രവേശിച്ചിരുന്നു. ഏറെനേരം കഴിഞ്ഞും വനത്തിലേക്ക് പോയവർ തിരികെ വരാത്തതിനെ തുടർന്ന് കോളനി നിവാസികൾ നടത്തിയ അന്വേഷണത്തിലാണ് മിനിയെ ആന ചവിട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുരേഷിനും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകൾ നടത്തും.