കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കാസർകോഡ് സ്വദേശി സക്കറിയ, ഇടുക്കി സ്വദേശി അമൽ വർഗീസ് എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്ന് പൗഡർ രൂപത്തിലുള്ള 62.57 ഗ്രാം രാസലഹരിയും, 3 കിലോയിലധികം കഞ്ചാവും, 18 രാസലഹരി ഗുളികകളും എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ‘മാഡ് മാക്‌സ്’ എന്ന ഗ്രൂപ്പുണ്ടാക്കി അതുവഴിയായിരുന്നു യുവതീ യുവാക്കൾക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.
മയക്കുമരുന്നിന് പുറമെ ഇവരുടെ പക്കൽ നിന്ന് മരുന്ന് തൂക്കാനുള്ള യന്ത്രങ്ങൾ, ബൈക്കുകൾ, 16,500 രൂപ എന്നിവയും എക്‌സൈസ് പിടിച്ചെടുത്തു. നേരത്തെയും സമാനമായ കേസുകളിലെ പ്രതികളാണ് ഇവർ. ക്രിമിനൽ കേസിൽ കഴിഞ്ഞ മാസമാണ് ഇവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.