ബീജിംഗ് :ചൈനയോട് വിമുഖത പ്രകടിപ്പിച്ച് നിക്ഷേപകർ . കോർപ്പറേറ്റ് നിക്ഷേപത്തിലെ ഇടിവ് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി ചൈന വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തിന്റെ വിപണി നയങ്ങളുൾപ്പടെ ഷീ ജിൻപിംഗ് സർക്കാരിന്റെ നിക്ഷേപ വിരുദ്ധ നിലപാടുകളാണ് വിദേശ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നത്. വിദേശസ്ഥാപനങ്ങൾക്ക് തുല്യപരിഗണന നൽകാം എന്ന ഉറപ്പു ലഭിച്ചിട്ടും നിക്ഷേപകർ ചൈനയിലേക്കെത്തുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ വർഷത്തിൽ മാത്രം 8% നിക്ഷേപ ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തിയത്
സാമ്പത്തിക മേഖല നേരിടുന്ന അനിശ്ചിതത്വം, വർദ്ധിച്ചുവരുന്ന സർക്കാർ നിയന്ത്രണങ്ങൾ, ആഭ്യന്തര ഉത്പാദകർക്ക് ലഭിക്കുന്ന അമിതമായ പ്രധാന്യം. അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം വഷളാകുന്ന സാഹചര്യം തുടങ്ങിയവയാണ് നിക്ഷേപകരെ നിക്ഷേപകരെ ചൈനയിൽ നിന്നും അകറ്റുന്നത്.നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികൾ ചൈന അവതരിപ്പിച്ചിട്ടുണ്ട് . ഇതിന്റെ സംശയങ്ങൾ ഉളവാക്കുന്നതെന്നാണ് വിദേശ ഉത്പാദകർ പറയുന്നത്. ഇതിനു പുറമേ വിപണിയിൽ പ്രവേശിക്കാനുള്ള നയപരമായ തടസങ്ങളും നിലനിൽക്കുന്നു.
അതേസമയം ഇന്ത്യ നിക്ഷേപ സൗഹ്യദ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം 3.33 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇത് സർവ്വകാല റെക്കോർഡിലേക്കാണ് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. ചൈനയുടെ നിക്ഷേപ മാന്ദ്യം ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കും എന്നാണ് മേഖലയിലെ വിദഗ്ദർ അനുമാനിക്കുന്നത്.