തൃശൂർ: പെരിഞ്ഞനം ബീച്ചിൽ ശക്തമായ ചുഴലിക്കാറ്റ്. പെരിഞ്ഞനം ബീച്ചിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. കരയിലേക്ക് തിരയടിച്ചു കയറി വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതോടെ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
മൂന്നു വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് വലയ്‌ക്കുണ്ടായിരിക്കുന്നത്. 60 മത്സ്യത്തൊഴിലാളികൾ ചേർന്നുള്ള വരാഹം ഫിഷിംഗ് ഗ്രൂപ്പിന്റേതാണ് വല. പലിശക്ക് പണം എടുത്തു വാങ്ങിയ വല നശിച്ചതോടെ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ.