തിരുവനന്തപുരം: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത. പൊഴിയൂരിലെ കടൽക്ഷോഭം രൂക്ഷമായിട്ടും സുരക്ഷയൊരുക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വോട്ടുബാങ്ക് മാത്രമാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും പ്രദേശവാസികൾ വിമർശനം ഉന്നയിച്ചു. കടൽക്ഷോഭവും അപകടങ്ങളും ഉണ്ടായിട്ടും തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാനോ എംഎൽഎയോ തിരിഞ്ഞു നോക്കുന്നില്ല. 15 വർഷം എംപിയായ ശശിതരൂരും വോട്ട് തേടി മാത്രമാണ് തീരദേശത്തേക്ക് വരുന്നതും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ശക്തമായ കടലാക്രമണത്തെ തുടർന്ന് പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പുല്ലുവിള മുതൽ പൊഴിയൂർ വരെയും പൂന്തുറ, വലിതതുറ, കോവളം ഭാഗങ്ങളിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.
ജനങ്ങളുടെ കഷ്ടതയറിഞ്ഞ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം പൊഴിയൂരിൽ കടൽ കയറുന്ന പ്രശ്നം പഠിക്കാൻ കേന്ദ്രസംഘമെത്തിയിരുന്നു. ബാംഗ്ലൂർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ഫോർ ഫിഷറീസ് (സി.ഐ.സി.ഇ.എഫ്) ഡയറക്ടർ വെങ്കിടേഷ് പ്രസാദ്,ഡെപ്യൂട്ടി ഡയറക്ടർ നാഗരാജ് എന്നിവരാണ് പൊഴിയൂരിലെത്തിയത്. തീരദേശ ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ, തീരം കയറുന്നതുൾപ്പെടെ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി ഉടൻ തന്നെ കേന്ദ്രസർക്കാരിന് സമർപ്പിക്കും.