മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും വാങ്കെഡെ സ്റ്റേഡിയത്തിൽ നിരോധിച്ചെന്ന് ആരാധകർ. തെളിവുകൾ സഹിതമുള്ള വീഡിയോ പങ്കിട്ടാണ് അവർ ഗുരുതര ആരോപണം ഉയർത്തിയത്. വാങ്കഡെയിൽ പ്ലാക്കാർഡുകളും ബാനറുകളുമായെത്തിയ ആരാധകരെ തടഞ്ഞ്, ഇത് ഉപേക്ഷിച്ച ശേഷമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകിയതെന്നാണ് ആരോപണം.
പ്ലാക്കാർഡുകൾ ഉപേക്ഷിക്കുന്ന വീഡിയോകൾ ആരാധകർ പങ്കുവച്ചിരുന്നു. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവം സത്യമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എം.സി.എ അധികൃതരും ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.മുംബൈ മാനേജ്മെൻ്റിനെതിരെ ആരാധകർ രംഗത്തുവന്നിട്ടുണ്ട്.ഇന്നും ഹാർദിക്കിനെതിരെ ആരാധകർ കൂവി വിളിക്കുകയും രോഹിത് ശർമ്മയ്‌ക്കായി ആരവം ഉയർത്തുകയും ചെയ്തിരുന്നു.
അതേസമയം ഇന്ന് രോഹിത് ശർമ്മ ഗോൾഡൻ ഡക്കായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ട്രെൻ്റ് ബോൾട്ടിന്റെ പന്തിൽ ഉഗ്രനൊരു ക്യാച്ചിൽ സഞ്ജുവാണ് രോഹിത്തിനെ പിടികൂടിയത്.
Mumbai Indians are Not Allowing Rohit Sharma’s Favour Poster in Wankhede Stadium .
What’s a Bad Behaviour of MCA #RohitSharma #Chapri #HardikPandya #MIvsRR pic.twitter.com/9qnSGo0VfF
— Diksha 45×18 (@DikshaIPL) April 1, 2024
“>