തൃശൂർ: വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവയ്പ്പ്. തൊയക്കാവ് സ്വദേശി രാജേഷാണ് വെടിയുതിർത്തത്. തൃശൂരിലെ വെങ്കിടങ്ങിലാണ് സംഭവം. അസം സ്വദേശിയായ അമീനുൽ ഇസ്ലാമിനാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രാജേഷ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശരീരത്തിനുള്ളിൽ കയറിയ വെടിയുണ്ട ശസ്ത്രക്രീയയിലൂടെയാണ് പുറത്തെടുത്തത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന എയർഗണുമായി രാജേഷ് എത്തുകയും അമീനുലിന് നേരെ വെടിയുതിർക്കുകയും ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.