ഹൈദരാബാദ് : 30 ചത്ത കുരങ്ങുകൾ അടങ്ങിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?. കൊണ്ഗ്രെസ്സ് ഭരിക്കുന്ന തെലങ്കാനയിലെ തെലങ്കാനയിലെ നന്ദികൊണ്ടയിലെ ജനങ്ങൾ കഴിഞ്ഞ ഏതാനും ദിവസമായി കുടിക്കുന്നത് മുപ്പതോളം കുരങ്ങുകളുടെ ജഡങ്ങൾ അഴുകിയ ജലമായിരുന്നു. നന്ദികൊണ്ട മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 1 ന് കീഴിൽ വിജയ വിഹാറിനോട് ചേർന്നുള്ള വാട്ടർ ടാങ്കിൽ ബുധനാഴ്ചയാണ് കുരങ്ങുകളുടെ ജഡങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിവാർഡിലെ താമസക്കാർക്കായി വിതരണം ചെയ്യുന്നത് മലിനജലമാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ രൂക്ഷ ഗന്ധം അനുഭവിച്ചിരുന്നു. ബുധനാഴ്ചയാണ് ജലസംഭരണിയുടെ മൂടി നീക്കം ചെയ്തതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടാങ്കിനുള്ളിലെ വെള്ളത്തിൽ ചത്ത കുരങ്ങുകൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവർ നഗരസഭാ അധികൃതർക്ക് പരാതി നൽകി.
വാട്ടർ ടാങ്കിൽ ചത്ത നിലയിൽ കണ്ടെത്തിയത് 30 ഓളം കുരങ്ങുകളെയാണ്. വാട്ടർ ടാങ്കിന്റെ അടപ്പ് തുറന്ന് കിടന്നതിനാൽ കുരങ്ങുകൾ വെള്ളം കുടിക്കാനായി അകത്ത് കടന്നെങ്കിലും രക്ഷപ്പെടാൻ കഴിയാതെ അകത്ത് ചത്തതായി അധികൃതർ കരുതുന്നു. രണ്ടാഴ്ചയിലൊരിക്കലെങ്കിലും വാട്ടർ ടാങ്ക് വൃത്തിയാക്കണമെന്ന നിബന്ധനയുണ്ടായിട്ടും നഗരസഭയിലെ ജലവിതരണ ജീവനക്കാർ അവഗണിച്ചതാണ് മലിനജലം കുടിക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. നഗരസഭാ ജീവനക്കാർ കുരങ്ങിന്റെ ജഡങ്ങൾ നീക്കം ചെയ്യുകയും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു.
മൂന്ന് ദിവസമായി ടാങ്കിൽ നിന്നുള്ള ജലവിതരണം നിലച്ചതായും അതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായും നാഗാർജുന സാഗർ പ്രോജക്ട് സൂപ്രണ്ടിംഗ് എഞ്ചിനീയർ നാഗേശ്വര റാവു പറഞ്ഞു. 50 കുടുംബങ്ങളുടെ കുടിവെള്ളം മാത്രമാണ് ടാങ്ക് നിറവേറ്റുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേ കുടിവെള്ളമാണ് പരിശോധനകളില്ലാതെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്നും റിപ്പോർട്ട്. ചത്തതും ടാങ്ക് തുറന്നിടുന്നതിലെ അശ്രദ്ധയാണ് കുരങ്ങുകൾ അകത്തു കയറി കുടിവെള്ളത്തിൽ വീണു മരിക്കാൻ കാരണമായതെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.