ശ്രീനഗർ: ഇമാമിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. റംബാൻ സ്വദേശിയായ മുഹമ്മദ് അയൂബാണ് 14 ഗ്രാം മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ജമ്മുവിലെ താവി പാലത്തിൽ നിന്നാണ് മുഹമ്മദ് അയൂബിനെ കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ ഇമാമാണെന്ന് പട്രോളിംഗ് സംഘത്തിന് വ്യക്തമായി.
സ്വദേശത്തെ മുസ്ലീം പള്ളിയിൽ ഇമാമായി സേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് അയൂബ് ലഹരി സംഘത്തിന്റെ ക്യാരിയറാണെന്ന് നൗബാദ് പൊലീസ് പറഞ്ഞു. എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിവൈഎസ്പി അശോക് കുമാർ അറിയിച്ചു.