ലഖിംപൂർ : കോൺഗ്രസുകാർ ഓരോ പദ്ധതിയുടേയും പേരിൽ തറക്കല്ലിടൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും, ഓരോ വികസന പദ്ധതികളും പൂർത്തിയാക്കിയത് ബിജെപിയാണെന്നും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. പൂര്ത്തീകരിക്കാതെ പാതി വഴിയിൽ മുടങ്ങിപ്പോയ നിരവധി പദ്ധതികളാണ് ബിജെപി ജനങ്ങൾക്കായി സമർപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലഖിംപൂർ, ദിബ്രുഗഡ് മണ്ഡലങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
” മോദി സർക്കാരിന്റെ കാലത്ത് രാജ്യത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പൂർത്തിയാക്കിയ പദ്ധതികളെ കുറിച്ച് മാത്രമേ നമുക്ക് ഇവിടെ സംസാരിക്കേണ്ടതുള്ളു. അറുപത് വർഷത്തെ കോൺഗ്രസ് ഭരണത്തിനിടെ ഓരോന്നിന്റേയും പേരുകൾ മാത്രമാകും നിങ്ങൾ കേട്ടിട്ടുണ്ടാകുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്നു സർക്കാരായിരുന്നു അവരുടേത്.
റോഡുകളും പാലങ്ങളുമെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലാണുള്ളത്. ഓരോ പ്രദേശത്തിന്റെയും വികസനം നിർണയിക്കുന്നത് ഇത്തരത്തിലുള്ള ഘടകങ്ങളാണ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റത്തിന് ശേഷം പാലങ്ങൾ, റോഡുകൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വളരെ വേഗത്തിലാണ് നടപ്പിലാക്കിയത്. കോൺഗ്രസ് ഇവിടെ പല റോഡ് പദ്ധതികൾക്കും തറക്കല്ലിട്ടിട്ടുണ്ട്. എന്നാൽ അതിന് ശേഷം യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ല. അതിന് അവർ ശ്രമിച്ചിട്ടുമില്ല.
ജനങ്ങളുടെ പ്രശ്നങ്ങളെ കോൺഗ്രസുകാർ പൂർണമായി അവഗണിച്ചു. രാജ്യത്തിന്റെ ഓരോ കോണിലും വികസനം ഉറപ്പാക്കിയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ മാറ്റങ്ങൾ ചെറുതല്ല. ജനങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള വികസനമാണ് ഇന്ന് സാധ്യമാകുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയത് കൊണ്ട് മാത്രം സാധ്യമായ കാര്യങ്ങളാണിത്. ജനങ്ങളുടെ താത്പര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന ആളാണ് യഥാർത്ഥ പൊതുസേവകൻ. ജനങ്ങളുടെ വോട്ടും രാജ്യത്തിന്റെ വികസനത്തിനായി പ്രയത്നിക്കുന്നവർക്ക് വേണ്ടിയാകണമെന്നും” സർബാനന്ദ സോനോവാൾ പറയുന്നു.