ബെംഗളൂരു: കർണ്ണാടകത്തിൽ നിർജ്ജലീകരണം നിമിത്തം രണ്ടു ആനകൾ ചരിഞ്ഞു. മൂന്നാമതൊരാനയുടെ മൃതദേഹം കാവേരി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.
ബന്നാർഗട്ട നാഷണൽ പാർക്കിന്റെ ഭാഗമായ തമിഴ്നാട് അതിർത്തിയിലുള്ള ബിലിക്കൽ സ്റ്റേറ്റ് ഫോറസ്റ്റ് ഡിവിഷനിൽ 25 വയസ്സുള്ള മോഴയാനയുടെ മരണമാണ് രേഖപ്പെടുത്തിയത്. കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിക്കുന്ന ‘എലിഫന്റ് ഹെർപ്പസ് വൈറസ്’ മൂലമാണ് ആന ചത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോസ്റ്റ്മോർട്ടത്തിൽ ആനയുടെ ഈ അവയവങ്ങളിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ വൈറസ് ബാധിക്കുന്ന = മൃഗങ്ങൾ വെള്ളത്തിനായി ദാഹിക്കാൻ തുടങ്ങുന്നു, ബന്നാർഗട്ട നാഷണൽ പാർക്കിന്റെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) പ്രഭാകർ പ്രിയദർശി മാദ്ധ്യമങ്ങളോട് പറഞ്ഞു. മെറ്റബോളിക് അസിഡോസിസ് ബാധിച്ച് 15 വയസ്സുള്ള ആനയെ രാമനഗര വന്യജീവി സങ്കേതത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
കാവേരി വന്യജീവി സങ്കേതത്തിലും തിങ്കളാഴ്ച 25 വയസ്സുള്ള ഒരു പെൺ ആന ചരിഞ്ഞതായി റിപ്പോർട്ട് ചെയ്തു. ദി മുറിച്ചുകടക്കാൻ ശ്രമിച്ച ആന വഴുക്കുന്ന കല്ലുകളിൽ തെന്നി വീഴുകയും പാറകളിൽ ഇടിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
കടുത്ത വരൾച്ച, ജലക്ഷാമം, മഴയില്ലായ്മ്മ എന്നിവ മൂലം വനങ്ങളിലും വന്യജീവികൾക്കിടയിലും സമ്മർദ്ദം വർദ്ധിക്കുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. മൂന്ന് ആനകളും ചരിഞ്ഞത് വ്യത്യസ്ത കാരണങ്ങളാലാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുഭാഷ് മാൽഖഡെ പറഞ്ഞു.