രാജ്യമുടനീളം തെരഞ്ഞെടുപ്പ് ചൂടിലാണ് . 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19നാണ്. അസമിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക . ഈ ദിവസങ്ങളിൽ ചർച്ചാവിഷയമാകുന്നത് അസമിലെ ഒരു കുടുംബമാണ്. ഈ കുടുംബത്തിൽ പത്തോ, പതിഞ്ചോ അല്ല 1200 അംഗങ്ങളുണ്ട്. ഇവരിൽ 350 ഓളം പേർ വോട്ട് ചെയ്യുന്നവരാണ് .
പരേതനായ റോൺ ബഹദൂർ ഥാപ്പ ആയിരുന്നു ഈ വീടിന്റെ കുടുംബനാഥൻ . അസമിലെ സോനിത്പൂർ ജില്ലയിലെ രംഗ്‌പാര നിയമസഭാ മണ്ഡലത്തിന്റെയും സോണിത്പൂർ പാർലമെൻ്റ് മണ്ഡലത്തിന്റെയും പരിധിയിലാണ് ഈ കുടുംബം കഴിയുന്നത് . അന്തരിച്ച റോൺ ബഹാദൂർ ഥാപ്പയ്‌ക്ക് അഞ്ച് ഭാര്യമാരുണ്ടായിരുന്നു. ഈ ഭാര്യമാരിലായി 12 ആൺമക്കളും, 9 പെൺമക്കളുമുണ്ട് റോൺ ബഹാദൂറിന് .
ജീവിച്ചിരിക്കുന്ന 150-ലധികം പേരക്കുട്ടികളും അദ്ദേഹത്തിനുണ്ട്. 1200-ഓളം അംഗങ്ങളുള്ള ഈ കുടുംബത്തിലെ 350-ഓളം പേർ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും . ഇവരുടെ കുടുംബത്തിൽപ്പെട്ട 300 ഓളം കുടുംബങ്ങളാണ് സോണിത്പൂർ പാർലമെൻ്റ് മണ്ഡലത്തിലെ ഫുലോഗുരി നേപ്പാളി പാം പ്രദേശത്ത് താമസിക്കുന്നത് .റോൺ ബഹാദൂർ 1964 ലാണ് തന്റെ പിതാവിനൊപ്പം അസമിലെത്തിയത്. കുടുംബത്തിലെ ചിലർ ബെംഗളൂരുവിലേക്ക് താമസം മാറി. . 1997 ലാണ് റോൺ ബഹാദൂർ മരിച്ചത്