പ്രണയാഭ്യർത്ഥന നിരസിച്ചതിന് കർണാടകയിലെ ഹുബ്ബള്ളിയിൽ ബിസിഎ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് കാമ്പസിൽ നടന്ന നടുക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നേഹ ഹിരേമത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഫയാസിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു.
യുവതിയെ മർദിച്ച് തള്ളിയിട്ട ശേഷം കഴുത്തിൽ തുരുതുരെ കുത്തുകയായിരുന്നു.മുഖം മറച്ചാണ് ഇയാൾ ആക്രമണത്തിനെത്തിയത്. എം.സി.എ ആദ്യ വർഷ വിദ്യാർത്ഥിയാണ് നേഹ. പ്രതി സീനിയറും.നേഹയെ സമീപിച്ച് വിവാഹാഭ്യർത്ഥന നടത്തിയ ഫയാസ്, പെൺകുട്ടി ഇത് നിരസിച്ചതിൽ പ്രകോപിതനായി അവളെ പിന്തുടർന്ന് കോളേജ് കാമ്പസിലിട്ട് ആക്രമിക്കുകയായിരുന്നു.യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകൾ ഗുരുതരമായിരുന്നു. പ്രതി ബെലഗാവി സ്വദേശിയാണ്.
കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളാണ് നേഹ ഹിരേമത്ത് എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് സംസ്ഥാനം ഭരിച്ചിട്ടും നേതാവിന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ക്രമസമാധാനപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി രൂക്ഷ വിമർശനമുയർത്തി.
Exclusive Visuals of Fayaz stΔbbing Neha.
The victim had stopped going to her college, fearing Fayaz would attack her.
Eventually, the Congress corporator’s scared daughter had to attend her college due to semester exams. That’s when he atta¢ked her.
The second video is from… https://t.co/JVHvxTU4aa pic.twitter.com/ocPJHFpxFl
— Treeni (@TheTreeni) April 18, 2024
“>