കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ സർക്കാരിന് കീഴിൽ അനധികൃത കുടിയേറ്റം തടസമില്ലാതെ തുടരുകയാണ്. അഴിമതിയും അനനധികൃത കുടിയേറ്റവും അവസാനിപ്പിക്കണമെങ്കിൽ ബിജെപി അധികാരത്തിൽ തുടർന്നേ മതിയാകൂവെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാൾഡയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ പൗരത്വനിയമം നടപ്പിലാക്കുക തന്നെ ചെയ്യും. ഈ വർഷം അവസാനത്തോടെ അർഹരായ എല്ലാ കുടിയേറ്റക്കാർക്കും പൗരത്വം ലഭിക്കും. ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും ക്രിസ്ത്യാനികൾക്കും പൗരത്വം നൽകുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
ബംഗാളിലെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട് കൊള്ളയടിച്ച മന്ത്രിമാർ ടിഎംസിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ പല മന്ത്രിമാരുടെയും വീടുകളിൽ നിന്ന് 75 കോടി രൂപ വരെയാണ് പിടിച്ചെടുത്തത്. ഈ അഴിമതികൾക്കെല്ലാം അന്ത്യംകുറിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.