തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കാൻ സംസ്ഥാനത്ത് ആസൂത്രിത നീക്കം. പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പിഎം സൂര്യഘർ പദ്ധതിയാണ് അട്ടിമറിക്കാൻ നീക്കം നടക്കുന്നത്. കാര്യക്ഷമമായി നടപ്പിലാക്കിയാൽ സംസ്ഥാനത്തിന്റെ ഊർജ്ജമേഖലയിൽ തന്നെ വലിയ വിപ്ലവത്തിന് വഴിവെക്കുന്ന പദ്ധതിയിൽ കെഎസ്ഇബിയുടെ കനിവ് കാത്ത് കെട്ടിക്കിടക്കുന്നത് നിരവധി അപേക്ഷകൾ.
വെബ്സൈറ്റ് പ്രവർത്തന രഹിതമായിരുന്നത് കാരണം നേരത്തെ അപേക്ഷകൾ മുടങ്ങിയിരുന്നു. എന്നാൽ വെബ്സൈറ്റ് ശരിയാക്കിയിട്ടും നിർമ്മാണം പൂർത്തിയായവർക്ക് മീറ്ററുകൾ നൽകാൻ കെഎസ്ഇബി തയ്യാറായിട്ടില്ല. നേരത്തെയും ഒട്ടനവധി പദ്ധതികൾക്ക് നേരെ ഇത്തരത്തിൽ അട്ടിമറി ശ്രമങ്ങളും വ്യാജ പ്രചരണങ്ങളും നടന്നിരുന്നു. സൗരോർജ്ജ മേഖലയിൽ വൻ മാറ്റം കൊണ്ടുവരാനായി പ്രധാനമന്ത്രി ആരംഭിച്ച പദ്ധതിയാണ് ഇത്.
ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അപേക്ഷ സമർപ്പിക്കാൻ സമീപിച്ചവരോട് വെബ്സൈറ്റ് ഹാങ്ങാണെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒരുപാട് സമയമെടുത്താണ് വെബ്സൈറ്റിൽ രേഖകൾ സമർപ്പിക്കാനായത്.
പാനലുകൾ സ്ഥാപിച്ചിട്ടും പദ്ധതിയെ അട്ടിമറിക്കാനാണ് കെഎസ്ഇബി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാനുള്ള ശ്രമം നടന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പരമാവധി ജനങ്ങളിലലെത്താതിരിക്കാനാണ് ശ്രമമാണ് നടക്കുന്നത്.