ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 150 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് ആണ് കാർ മറിഞ്ഞത്. തിയോഗ് ധർമ്മപൂർ സ്വദേശികളായ അങ്കുഷ് (25 ); അഭിഷേക് (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ സുഹൃത്തുക്കൾ തിയോഗിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ദലീപ് (25), ലളിത് (24) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കളുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കുമാർ ഗാന്ധി അറിയിച്ചു.