ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം. അപായ സന്ദേശം ലഭിച്ചയുടൻ INS കൊച്ചിയെ വിന്യസിക്കാൻ ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ടാങ്കറിൽ 22 ഇന്ത്യക്കാരടക്കം 30 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സേന ഉറപ്പുവരുത്തി.
A Mission deployed Indian Naval Destroyer #INSKochi responded to a #maritimesecurity incident involving attack on Panama flagged crude oil tanker MV Andromeda Star PM 26 Apr 24.
The MV was intercepted by #IndianNavy warship & an aerial recce by helo was undertaken to assess the… pic.twitter.com/nh5qfVOQMy— SpokespersonNavy (@indiannavy) April 28, 2024
ഏപ്രിൽ 26-നായിരുന്നു ആക്രമണം നടന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി നാവികസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളും മേഖലയിൽ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെ നേവിയുടെ എക്സ്പ്ലോസീവ് ഓർഡൻസ് ഡിസ്പോസൽ (EOD) ടീമിനെ കപ്പലിൽ വിന്യസിച്ചു. നിലവിൽ നിർദിഷ്ട തുറമുഖത്തേക്ക് കപ്പൽ സഞ്ചരിക്കുകയാണ്. ലക്ഷ്യസ്ഥാനം എത്തുന്നത് വരെ കപ്പലിന് ഇന്ത്യൻ നാവികസേന സുരക്ഷയൊരുക്കും.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭാഗമായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതാണ് ടാങ്കറിൽ വന്ന് പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിൽ നിന്നും മൂന്ന് ആന്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടത്. തുടർന്ന് എംവി ആൻഡ്രോമെഡ സ്റ്റാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.