തിരുവനന്തപുരം: ഭീകരവാദത്തിന് തിരുവനന്തപുരം സെൻട്രൽ ജയിൽ കുടപിടിക്കുന്നുവെന്ന് റിപ്പോർട്ട്. ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി മതതീവ്രവാദ സംഘടനകളിൽപെട്ടവർക്ക് ജയിലിൽ ഒരുമിച്ച് ഒരു സെല്ലിൽ കഴിയാനും ഒത്തുകൂടാനും അനുമതി നൽകുന്നു.
മതത്തിന്റെയും ജാതിയുടെയും പേരിൽ കൊലപാതങ്ങളും മറ്റ് നീച പ്രവൃത്തികളും ചെയ്ത് തടവുശിക്ഷ അനുഭവിക്കുന്ന, തീവ്രവാദത്തിന്റെ വേരുകൾ പടർത്തുന്ന 84 പേരെയാണ് ഒരു ബ്ലോക്കിൽ ഒരുമിച്ച് തങ്ങാൻ ജയിൽ അധികൃതർ അനുവദിച്ചത്. ജയിൽച്ചടങ്ങൾ ലംഘിച്ച് റംസാൻ നോമ്പിനോടനുബന്ധിച്ച് മുസ്ലീം തടവുകാരെ 32 ദിവസം ഒരേ ബ്ലോക്കിൽ സംഘടിക്കാനും അനുവാദം നൽകി. രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ ഉൾപ്പടെയുള്ള മതഭീകരർക്കാണ് ജയിലിൽ ഇത്രയേറെ സൗകര്യങ്ങൾ പൊലീസ് ഒരുക്കി നൽകുന്നത്.
മറ്റ് മതവിശ്വാസികളെ ഉന്മൂലനം ചെയ്യാനും രാജ്യത്തിനെതിരെ പോരാടാനുമായി നടത്തിയ ആസൂത്രണ ക്ലാസുകളും നടത്തിയതായാണ് പുറത്തുവരുന്ന വിവരം. യോഗങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ ഉൾപ്പടെയുള്ള സഹായങ്ങൾ ചെയ്ത് നൽകാൻ ജയിൽ അധികൃതർ മുന്നിട്ട് നിന്നുവെന്നത് വളരെ ഗൗരവകരമാണെന്ന ആശങ്ക പരക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നടത്തേണ്ട ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നതെന്നാണ് വിവരം.
സാമ്പത്തികം ഉൾപ്പടെയുള്ള സഹായങ്ങൾ ജയിൽ ജീവനക്കാരുടെ അസോസിയേഷൻ വഴി ജയിൽപ്പുള്ളികൾക്ക് ലഭിക്കുന്നുണ്ടാണ് വിലയിരുത്തൽ. മയക്കുമരുന്നും സുലഭമാണ്. സംഘത്തിന്റെ വലയിൽ വീഴാത്ത മുസ്ലീംഗങ്ങളെ അഴിക്കുള്ളിൽ മർദ്ദിക്കുന്നതും പതിവാണ്.
ഒരുമിച്ച് കൂടാനും നമസ്കരിക്കാനും തയ്യാറാകാത്ത തടവുകാരെ കഴിഞ്ഞ ഏപ്രിൽ 12-ന് ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നാലെ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. ജയിലിലെ തീവ്രവാദികളുടെ നീക്കം മറ്റ് തടവുകാരെ ഭയപ്പാടിലാക്കിയിട്ടുണ്ട്.