സേലം: തമിഴ്‌നാട്ടിലെ ഏർക്കാടിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം.
സേലം സ്വദേശികളായ എസ് കാർത്തിക് (37),കെ ഹരിറാം (57), ആർ മധു (60), തിരുച്ചെങ്കോട് സ്വദേശി സി മുനീശ്വരൻ (10) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ഏർക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏർക്കാട് നിന്നും സേലത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യബസ് 13 ആം ഹെയർപിൻ വളവിനടുത്തുവച്ച് നിയന്ത്രണം നഷ്‌ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ 56 ഓളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.