ശ്രീനഗർ : ബാരാമുള്ളയിലെ ഏഴ് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ് . പാകിസ്താനിൽ അഭയം പ്രാപിച്ച് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ഭീകരരാണിവർ . ഉറിയിലെ ഗ്രാമങ്ങളിലുള്ള ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമികളും , കൃഷിയിടങ്ങളുമാണ് കണ്ടുകെട്ടിയത് . ബാരാമുള്ള അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
ബർദാനിലെ സജ്ജാദ് അഹമ്മദ് ഭട്ട്, പ്രിങ്കിളിലെ ഗുല്ല മോച്ചി, പ്രിങ്കിളിലെ മുഹമ്മദ് അസ്ലം ഖാൻ, ഇജാരയിലെ മുഹമ്മദ് ബെയ്ഗ്, ലിംബറിലെ ഖാലിദ് മിർ, റഫീഖ് അഹമ്മദ് ബക്കർവാൾ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരർക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കശ്മീർ പൊലീസ് . സാധാരണക്കാരെയും ഇവർ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങിയതിന് പിന്നാലെയാണിത് .
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ സോപോറിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഭീകരർ പാക് അധീന കശ്മീരിൽ നിന്നും വ്യക്തമായിരുന്നു. പാക് അധീന കശ്മീരിലെ മിർപൂരിൽ നിന്നുള്ള സനം സഫർ, പാകിസ്താനിലെ റാവൽപിണ്ടിയിൽ നിന്നുള്ള അബ്ദുൾ വഹാബ് എന്നിവരാണ് കൊല്ലപ്പെട്ടത് .