ഇംഫാൽ: മണിപ്പൂരിലെ സംഘർഷ മേഖലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു. ബിഷ്ണുപൂർ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി സൈനികർ നടത്തിയ അന്വേഷണത്തിലാണ് വൻ ആയുധശേഖരം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രദേശത്ത് നിന്ന് സുരക്ഷാ സേന ആയുധങ്ങൾ പിടിച്ചെടുത്തത്. രണ്ട് മാഗസിനുകൾ 9 എംഎം പിസ്റ്റൾ, ഗ്രനേഡ്, വെടിമരുന്ന്, ഐഇഡികൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.
മെയ് മൂന്നിനും സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തിയിരുന്നു. കാംഗ്‌പോപി ജില്ലയിലെ നഖുജാങ് ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. മാഗസിനോടൊപ്പം ഒരു കാർബൈൻ മെഷീൻ ഗൺ, 9 എംഎം പിസ്റ്റൾ, രണ്ട് HE-36 ഹാൻഡ് ഗ്രനേഡുകൾ, ഒരു ഐഇഡി, 16 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്ത് വിവിധ കേസുകളിലായ 272 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.