യോദ്ധ ജനപ്രിയനാക്കി; മലയാളിയെ വേദനിപ്പിച്ച നിർണയവും ചിരിപ്പിച്ച ​ഗാന്ധർവ്വവും; സംഗീതെന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോദ്ധ ജനപ്രിയനാക്കി; മലയാളിയെ വേദനിപ്പിച്ച നിർണയവും ചിരിപ്പിച്ച ​ഗാന്ധർവ്വവും; സംഗീതെന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 07:05 pm IST
FacebookTwitterWhatsAppTelegram

ഡോൺ ബോസ്കോയുടെ ജീവിതം ആസ്പദമാക്കി 1993ൽ പുറത്തിറങ്ങിയ ജോണിയാണ് സംവിധായകനെന്ന നിലയിൽ സം​ഗീത് ശിവനെ അടയാളപ്പെടുത്തിയത്. തരുൺ കുമാറും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് സഹോദരൻ സന്തോഷ് ശിവനായിരുന്നു. ആ വർഷത്തെ കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി‍യ ജോണിക്ക് നിരൂപക പ്രശംസ ഏറെ നേടാനായി. ഒരു പക്ഷേ ജോണി എന്ന ചിത്രം വെള്ളിത്തിരയിലെത്തും മുൻപേ യോദ്ധയിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ് തൊട്ടറിഞ്ഞിരുന്നു.

അരശുംമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും ദമയന്തിയും നേപ്പാളി അശ്വതിയും ഉണ്ണിക്കുട്ടനുമാെക്കെ അപ്പോഴേക്കും മലയാളിയുടെ പ്രിയപ്പെട്ടവരായി. 1992 സെപ്റ്റംബർ മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം സം​ഗീതിന്റെ കരിയറിലെ ഏറ്റവും ജനപ്രിയ ചിത്രമായി വിലയിരുത്തുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. എ.ആർ. റഹ്മാനെന്ന അതുല്യ പ്രതിഭയുടെ മാസ്മരിക സം​ഗീതത്തെ മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയതും യോദ്ധയായിരുന്നു. ശ്രീകർ പ്രസാദ് എന്ന എഡിറ്റർക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത സിനിമയും സം​ഗീതിന്റെ കൈയൊപ്പ് പതിഞ്ഞ മോ​ഹൻലാൽ ചിത്രമായിരുന്നു. ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്റർമാരിൽ ഒരാളായി വളരാനുള്ള ശ്രീകറിന്റെ യാത്ര അവിടെയാണ് ആരംഭിച്ചത്.

ഹോളിവുഡ് ചിത്രമായ ദി ​ഗോൾഡൻ ചൈൽഡ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആഖ്യാനമായിരുന്ന യോദ്ധ മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി. നാലു സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മോഹൻലാലും ജ​ഗതി ശ്രീകുമാറും ഉർവശിയും സിദ്ധാർത്ഥ് ലാമയും മാധുവും ഒടുവിലും മീനയും അടക്കമുള്ളവരുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു.

marakkar arabikadalinte simham art director

യോദ്ധയ്‌ക്ക് പിന്നാലെ വീണ്ടും സം​ഗീത് ശിവനും മോഹൻലാലും ഒന്നിച്ചപ്പോൾ മലയാളികൾക്ക് അതൊരു വിരുന്നായി. ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്ന ​ഗാന്ധർവ്വം മലയാളത്തിലെ ബ്ലോക്ബസ്റ്ററായി. 1993ലെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു റിലീസ്. എസ്പി വെങ്കിടേഷ് ഈണം പകർന്ന പാട്ടുകൾ‌ കേരളം ഏറ്റുപാടി. തമാശയ്‌ക്കൊപ്പം ഫാന്റസിയെയും സംയോജിപ്പിച്ച യോദ്ധയെ പോലെയായിരുന്നില്ല ​ഗാന്ധർവം. തമാശയുടെ പുതിയാെരു തലം സമ്മാനിച്ച സിനിമ കൽപ്പന എന്ന നടിയുടെ മികവ് അടയാളപ്പെടുത്തി. റൊം കോം (റൊമാന്റിക് കോമഡി) എന്ന വാക്കിന് പര്യായമായ ചിത്രം സം​​ഗീത് ശിവൻ എന്ന കൊമേഴ്‌സ്യൽ
ഡയറക്ടറുടെ വളർച്ചയും കാട്ടി തന്നു. ഗാന്ധർവം കളക്ഷനിലും വലിയ മുന്നേറ്റം നടത്തി.

രണ്ടുവർഷത്തിന് ശേഷം ആ ഹിറ്റ് കോമ്പോ ഒരിക്കൽക്കൂടി ഒന്നിച്ചു. ഇത്തവണ മെഡിക്കൽ രം​ഗത്തെ പുഴിക്കുത്തുകൾ തുറന്നുകാട്ടിയ നിർണയം എന്ന ചിത്രം പ്രേക്ഷകന് നൽകിയത് പുതിയൊരു അനുഭവമായിരുന്നു. ഡോക്ടർ റോയ് എന്ന കഥാപാത്രമായി മോഹൻലാൽ പരകായ പ്രവേശം നടത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം മലയാളിയും പലപ്പോഴും കണ്ണീരണിഞ്ഞു. മമ്മൂട്ടിക്ക് കാത്തുവച്ച വേഷമാണ് പിന്നീട് മോ​ഹൻലാലിനെ തേടിയെത്തിയതെന്ന് സം​ഗീത് ശിവൻ തന്നെ വ്യക്തമാക്കിയിരുന്നു ചെറിയാൻ കൽപകവാടിക്കൊപ്പം സം​ഗീതും നിർണയത്തിനായി തൂലിക ചലിപ്പിച്ചു. മോഹൻലാൽ നിർണയത്തിലേക്ക് എത്തിയപ്പോൾ തിരക്കഥയിൽ കാതലായ മാറ്റമുണ്ടായി, റൊമാൻസും ഹ്യൂമറും അതിഥികളായതോടെ നിർണയത്തെ പ്രേക്ഷകനും ഇരുകൈയും നീട്ടി സ്വീകരിച്ചു.

പക്ഷേ കാതാലായ വിഷയത്തിന്റെ സീരിയസ്നസ് ഒട്ടും ചോർന്നുപോകാതെയുള്ള സം​ഗീതിന്റെ അവതരണം എറെ പ്രശംസിക്കപ്പെട്ടു.സാങ്കേതികപരമായി വലിയാെരു മാറ്റമാണ് നിർണയം മലയാള സിനിമയിൽ നടത്തിയത്. സന്തോഷ് ശിവൻ ഛായാ​ഗ്രാഹണത്തിൽ പുതിയ പല പരീക്ഷണങ്ങളും നടത്തി. വൈഡ് ലെൻസ് ഉപയോ​ഗിച്ച ആദ്യ മലയാള ചിത്രവും ഒരുപക്ഷേ നിർണയമാകും. കലാസംവിധാനവും പശ്ചാത്തല സം​ഗീതവും വലിയ അഭിപ്രായം നേടി.

Tags: mohanlalDIRCTORsangeeth sivan
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies