മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 കടന്നു. ഘട്‌കോപ്പറിൽ മേയ് 13-നായിരുന്നു പെട്രോൾ പമ്പിന് മേലേക്ക് വലിയ ഹോൾഡിംഗ് തകർന്നു വീണത്. സിവിക് റൺ ആശുപത്രിയിൽ ഗുരുതരമായി കഴിഞ്ഞിരുന്നയാളാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരു 52-കാരനായ രാജു സോനാവാനെ ആണ് മരിച്ചത്. നേരത്തെ അധികൃതർ 16പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിൽ വിരമിച്ച എയർ ട്രാഫ്ക് കൺട്രോളർ ജനറൽ മാനേജരും അദ്ദേഹത്തിന്റെ ഭാര്യയുമടക്കമായിരുന്നു അത്.
75പേർക്കാണ് പരിക്കേറ്റ്. ഹോൾഡിംഗ് സ്ഥാപിച്ച ഈഗോ മീഡിയ ഉടമ ഭാവേഷ് ബിൻഡെയ പൊലീസ് പിടികൂടിയിരുന്നു. ഇയൾ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു. പീഡനം അടക്കം പത്തിലേറെ കേസുകളിൽ പ്രതിയാണ് ഭാവേഷ് എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഉദ്ദവ് താക്കറെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു.