മകളുടെ മരണത്തിന് ശേഷമാണ് സമൂഹത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷ് ഗോപിക്ക് ഉണ്ടായതെന്ന് നടൻ വിജയരാഘവൻ. സുരേഷ് ഗോപിയുമായി തനിക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളതെന്നും ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല ജനങ്ങളെ
സുരേഷ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി വിജയരാഘവൻ മനസ് തുറന്നത്.
“പണ്ട് മുതലേ സുരേഷ് ഗോപി എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം നല്ല മനുഷ്യനാണ്. കുട്ടികളുടെ സ്വഭാവമാണ്. എന്തെങ്കിലും ഉദ്ദേശിച്ചു കൊണ്ടല്ല അദ്ദേഹം ഒന്നും ചെയ്യുന്നത്. എത്രയോ നാളായി അദ്ദേഹം എല്ലാവരെയും സഹായിക്കുന്നു. ഇന്ന് തുടങ്ങിയതല്ല. സുരേഷ് ഗോപിയുടെ പ്രതിഫലം അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നു.
മകൾ മരിച്ചപ്പോൾ അവന് വലിയ ഷോക്കായി പോയിരുന്നു. അതിന് ശേഷം എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന വാശിക്ക് ഇറങ്ങുകയായിരുന്നു. ആ വാശിയിൽ നിന്നാകാം അദ്ദേഹം രാഷ്‌ട്രീയത്തിൽ എത്തിയത്. ഒരു രാഷ്‌ട്രീയവും ഇല്ലാതിരുന്ന കാലത്തും എന്തെങ്കിലുമൊക്കെ സമൂഹത്തിൽ ചെയ്യണമെന്ന് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നു”-വിജയരാഘവൻ പറഞ്ഞു.